Monday, 28th April 2025
April 28, 2025

ഹൈക്കോടതിയുടെ കര്‍ശന നിര്‍ദേശം; തൊടുപുഴ മുന്‍ സി.ഐ.യ്ക്ക് സസ്‌പെന്‍ഷന്‍

  • March 7, 2020 6:02 pm

  • 0

കൊച്ചി: തൊടുപുഴ മുന്‍ സി.. എന്‍.ജി.ശ്രീമോനെ സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. ശ്രീമോനെ അടിയന്തരമായി സസ്‌പെന്‍ഡ് ചെയ്യണമെന്ന് കഴിഞ്ഞദിവസം ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. ഇതിനുപിന്നാലെയാണ് നടപടി. നിലവില്‍ കോട്ടയം ക്രൈംബ്രാഞ്ചിലുള്ള ശ്രീമോനെതിരേ നടപടിയെടുത്ത ശേഷം റിപ്പോര്‍ട്ട് കോടതിയില്‍ നല്‍കണമെന്നും ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖ് എ.ഡി.ജി.പി.യോട് ആവശ്യപ്പെട്ടിരുന്നു.

സിവില്‍തര്‍ക്കത്തില്‍ അന്യായമായി ഇടപെട്ട് ശ്രീമോന്‍ പീഡിപ്പിക്കുന്നെന്ന് ആരോപിച്ച്‌ തൊടുപുഴ ഉടുമ്ബന്നൂര്‍ സ്വദേശി ബേബിച്ചന്‍ വര്‍ക്കി നല്‍കിയ ഹര്‍ജിയില്‍ വിജിലന്‍സ് ഐ.ജിഎച്ച്‌. വെങ്കിടേഷ് നല്‍കിയ അന്വേഷണ റിപ്പോര്‍ട്ട് പരിഗണിച്ചാണു നടപടി.

സി..ക്കെതിരായ മുപ്പതോളം പരാതികളില്‍ 18 പരാതികളിലും കഴമ്ബുണ്ടെന്നാണ് അന്വേഷണറിപ്പോര്‍ട്ടില്‍ പറയുന്നത്. ഇതു പരിഗണിച്ച കോടതി ഈ ഉദ്യോഗസ്ഥനെ എന്തിനാണ് ഇപ്പോഴും സര്‍വീസില്‍ തുടരാന്‍ അനുവദിക്കുന്നതെന്ന് സര്‍ക്കാരിനോട് ആരാഞ്ഞിരുന്നു.

ഇനിയും തുടരാന്‍ അനുവദിക്കുന്നത് സമൂഹത്തിനു ഭീഷണിയാണെന്നും കോടതി പറഞ്ഞു. ഹര്‍ജി 13-ന് വീണ്ടും പരിഗണിക്കും.

ബേബിച്ചന്‍ വര്‍ക്കിക്ക് ഉടുമ്ബന്നൂര്‍ സ്വദേശിയായ വിജോ സ്‌കറിയയുമായുണ്ടായിരുന്ന കൂട്ടുകച്ചവടവുമായി ബന്ധപ്പെട്ട തര്‍ക്കമാണ് ശ്രീമോന്റെ മുന്നില്‍ പരാതിയായി എത്തുന്നത്. വിജോയുടെ പ്രേരണയില്‍ ശ്രീമോന്‍ തന്നെ ഭീഷണിപ്പെടുത്തിയെന്നാരോപിച്ചാണ് ബേബിച്ചന്‍ കോടതിയെ സമീപിച്ചത്.

ശ്രീമോനെതിരെ ഒട്ടേറെ സമാനപരാതികളുള്ളതായും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. ഹര്‍ജിയില്‍ ഡി.ജി.പി.യെയും ആഭ്യന്തര സെക്രട്ടറിയെയും കക്ഷിചേര്‍ത്ത ഹൈക്കോടതി ശ്രീമോനെതിരായ പരാതികളെക്കുറിച്ച്‌ അന്വേഷിച്ച്‌ റിപ്പോര്‍ട്ട് നല്‍കാന്‍ നിര്‍ദേശിക്കുകയായിരുന്നു.