Thursday, 1st May 2025
May 1, 2025

എത്ര ചോര കുടിച്ചാലും മതിയാകില്ലെന്ന നിലയിലാണ് സി.പി.എമ്മെന്ന് രമേശ് ചെന്നിത്തല

  • April 7, 2021 12:02 pm

  • 0

കണ്ണൂരില്‍ മുസ്ലിം ലീഗ് പ്രവര്‍ത്തകനെ സി.പി.എം അക്രമികള്‍ കൊന്നത് അത്യധികം അപലപനീയമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സി.പി.എം അക്രമം അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

എത്ര ചോര കുടിച്ചാലും മതിയാകില്ലെന്ന നിലയിലാണ് സി.പി.എം അക്രമം തുടരുന്നതെന്നും അദ്ദേഹം പറഞ്ഞു. പരാജയ ഭീതി മൂലമാണ് സി.പി.എം അക്രമം അഴിച്ചുവിടുന്നത്. കായംകുളത്ത് രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ സി.പി.എം ഗുണ്ടാസംഘങ്ങള്‍ വെട്ടി. പുതുപ്പള്ളിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനെ വെട്ടിപ്പരിക്കേല്‍പിച്ചു. ആറാട്ടുപുഴ പഞ്ചായത്തില്‍ േകാണ്‍ഗ്രസ് മണ്ഡലം പ്രസിഡന്‍റ് രാജേഷ് കുട്ടനെയും ആക്രമിച്ചുവ്യാപകമായ തോതിലാണ് സി.പി.എം അക്രമം അഴിച്ചുവിടുന്നത്.

ടി.പിയെ കൊലപ്പെടുത്തിയതിന് സമാനമാണ് കൂത്തുപറമ്ബില്‍ മുസ്ലിം ലീഗ് പ്രവര്‍ത്തകനെ കൊലപ്പെടുത്തിയത്. കണ്ണൂരിലെ പല പാര്‍ട്ടിഗ്രാമങ്ങളിലും യു.ഡി.എഫിന്‍റെ ബൂത്ത് ഏജന്‍റുമാരെ പോലും അനുവദിച്ചിട്ടില്ല. ആന്തൂരില്‍ ഒരു ബൂത്ത് ഒഴികെ മറ്റെല്ലായിടത്തും മറ്റുള്ളവരെ അടിച്ചോടിക്കുകയായിരുന്നു സി.പി.എമ്മെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

സമാധാനം പുലരാന്‍ സി.പി.എം അക്രമം അവസാനിപ്പിക്കണം. സാേങ്കതികമായി മുഖ്യമന്ത്രിയായി തുടരുന്ന പിണറായി വിജയന് അതില്‍ ഉത്തരവാദിത്വമുണ്ടെന്നും അദ്ദേഹം പറഞ്ഞു.