Sunday, 27th April 2025
April 27, 2025

കക്കാടംപൊയില്‍ പെണ്‍വാണിഭം: ഒരാള്‍ കൂടി അറസ്റ്റില്‍

  • January 30, 2020 9:00 pm

  • 0

കോഴിക്കോട്: കക്കാടംപൊയില്‍ റിസോര്‍ട്ട് പെണ്‍വാണിഭ കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. പ്രായപൂര്‍ത്തിയാവാത്ത ഇതര സംസ്ഥാന പെണ്‍കുട്ടിയെ റിസോര്‍ട്ടിലെത്തിച്ച്‌ പലര്‍ക്കും കാഴ്ചവെക്കുന്നതിന് സഹായിച്ച കല്‍പറ്റ മടക്കിമല സ്വദേശി തെങ്ങുംതൊടിയില്‍ ടി.കെ. ഇല്യാസ് എന്ന റിച്ചുവിനെയാണ് (35) ക്രൈംബ്രാഞ്ച് അറസ്റ്റുചെയ്തത്.

കേസില്‍ ജനുവരി 14ന് അറസ്റ്റിലായ ഇടനിലക്കാരി കര്‍ണാടക ചിക്കമംഗളൂരു സ്വദേശി ഫര്‍സാനയെ (33) കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്തപ്പോഴാണ് ഇല്യാസിെന്‍റ പങ്ക് അന്വേഷണ സംഘത്തിന് വ്യക്തമായത്. കല്‍പറ്റയിലെ ആളൊഴിഞ്ഞ റിസോര്‍ട്ടില്‍ മദ്യപിച്ചിരിക്കവെ ചൊവ്വാഴ്ചയാണ് ഇദ്ദേഹം പിടിയിലായത്.പൊലീസ് അന്വേഷിക്കുന്നത് മനസ്സിലാക്കിയ പ്രതി മൊബൈല്‍ ഫോണ്‍ ഒാഫ് ചെയ്ത് വിവിധയിടങ്ങളില്‍ ഒളിവില്‍ കഴിയുകയായിരുന്നു.

ഫര്‍സാനയാണ് പെണ്‍കുട്ടിയെ വയനാട്ടില്‍ റിസോര്‍ട്ട് നടത്തിയിരുന്ന ഇല്യാസിന് കൈമാറിയത്. ഇദ്ദേഹം കുട്ടിയെ പലര്‍ക്കായി കാഴ്ചവെച്ചശേഷം കക്കാടംപൊയിലിലെ റിസോര്‍ട്ടിന് കൈമാറുകയായിരുന്നു. ബലാത്സംഗം, പോക്സോ ഉള്‍പ്പെടെ വകുപ്പുകള്‍ ചുമത്തിയ പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു. പ്രതിയെ കസ്റ്റഡിയില്‍ വാങ്ങി കുറ്റകൃത്യം നടന്ന റിസോര്‍ട്ടിലുള്‍പ്പെടെ തെളിവെടുപ്പിന് കൊണ്ടുപോകുമെന്നും കേസില്‍ ഇനിയും ആളുകള്‍ പിടിയിലാവാനുണ്ടെന്നും അന്വേഷണസംഘ തലവന്‍ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി ആര്‍. ഹരിദാസ് പറഞ്ഞു. എസ്.െഎമാരായ ശ്രീനിവാസന്‍, മോഹനകൃഷ്ണന്‍, സീനിയര്‍ സിവില്‍ പൊലീസ് ഒാഫിസര്‍മാരായ എം.പി. ശ്യാം, സന്തോഷ് മാമ്ബാട്ടില്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റുെചയ്തത്.

വയനാട്ടിലെ ഒരു സഹകരണസംഘം ജീവനക്കാരി പ്രതിയുടെ സഹായിയായി പ്രവര്‍ത്തിച്ചതായും വിവരമുണ്ട്. ജീവനക്കാരി അവരുെട കാറില്‍ പെണ്‍കുട്ടികളെ ഇല്യാസ് പറയുന്ന സ്ഥലങ്ങളില്‍ എത്തിച്ചുനല്‍കിയെന്നാണ് സൂചന. ഇക്കാര്യത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്. കഴിഞ്ഞ ഫെബ്രുവരി 12നാണ് കേസിനാസ്പദ സംഭവം. നാട്ടുകാര്‍ സംശയമുന്നയിച്ചതോടെ കൂടരഞ്ഞി കക്കാടംപൊയില്‍ ഹില്‍വ്യൂ റിസോര്‍ട്ടില്‍ തിരുവമ്ബാടി പൊലീസ് പരിശോധന നടത്തിയപ്പോള്‍ പെണ്‍വാണിഭ സംഘം പിടിയിലാവുകയായിരുന്നു.

റിസോര്‍ട്ട് ഉടമ മലപ്പുറം ചീക്കോട് തെക്കുംകോളില്‍ മുഹമ്മദ് ബഷീര്‍ (49), വളമംഗലം പൂക്കോട്ടൂര്‍ എണ്ണക്കോട്ട് പറമ്ബില്‍ മന്‍സൂര്‍ പാലത്തിങ്കല്‍ (27), െകാണ്ടോട്ടി തുറക്കല്‍ നസീമ മന്‍സിലില്‍ നിസാര്‍ എന്ന നിസാര്‍ ബാബു (37) എന്നിവരാണ് അന്ന് അറസ്റ്റിലായത്. പീഡനത്തിനിരയായ കുട്ടിയെ വയനാട്ടിലെ ചില റിസോര്‍ട്ടുകളിലടക്കം താമസിപ്പിച്ചതായും വിവരം ലഭിച്ചതോടെയാണ് കേസ് ക്രൈംബ്രാഞ്ചിന് വിട്ടത്.

ജാമ്യത്തിലിറങ്ങിയ പ്രതി ഒളിവില്‍

കോഴിക്കോട്: കക്കാടംപൊയില്‍ റിസോര്‍ട്ട് പെണ്‍വാണിഭക്കേസില്‍ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ പ്രതി ഒളിവില്‍പോയി. െകാണ്ടോട്ടി തുറക്കല്‍ നസീമ മന്‍സിലില്‍ നിസാര്‍ എന്ന നിസാര്‍ ബാബുവാണ് (37) മുങ്ങിയത്. കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ചിെന്‍റ പരാതിയില്‍ ഇയാള്‍ക്കായി കോടതി വാറന്‍റ് പുറപ്പെടുവിച്ചിട്ടുണ്ട്.

പ്രായപൂര്‍ത്തിയാവാത്ത ഇതര സംസ്ഥാന പെണ്‍കുട്ടിയെ പലര്‍ക്കും കാഴ്ചവെച്ചെന്ന േകസില്‍ കഴിഞ്ഞ ഫെബ്രുവരി 12നാണ് നിസാര്‍ ബാബുവിനെയും കക്കാടംപൊയില്‍ ഹില്‍വ്യൂ റിസോര്‍ട്ട് ഉടമ മലപ്പുറം ചീക്കോട് തെക്കുംകോളില്‍ മുഹമ്മദ് ബഷീര്‍ (49), വളമംഗലം പൂക്കോട്ടൂര്‍ എണ്ണക്കോട്ട് പറമ്ബില്‍ മന്‍സൂര്‍ പാലത്തിങ്കല്‍ (27) എന്നിവരെയും തിരുവമ്ബാടി പൊലീസ് അറസ്റ്റുചെയ്തത്.

പരിശോധനയില്‍ ഇരയായ പതിനേഴുകാരി ഗര്‍ഭിണിയാണെന്ന് െതളിഞ്ഞതോടെ അറസ്റ്റിലായവരുടെ രക്തമുള്‍പ്പെടെ സാമ്ബിളുകള്‍ പരിശോധക്കെടുക്കുകയും ശാസ്ത്രീയ പരിശോധനയില്‍ നിസാര്‍ ബാബുവാണ് ഗര്‍ഭത്തിനുത്തരവാദിയെന്ന് െതളിയുകയും ചെയ്തു. ഇതുസംബന്ധിച്ച നിയമനടപടി പുരോഗമിക്കവെയാണ് ജാമ്യത്തിലിറങ്ങിയ പ്രതി മുങ്ങിയത്. ഇയാള്‍ വിദേശത്തേക്ക് കടന്നോ എന്നതടക്കമുള്ള കാര്യങ്ങള്‍ അന്വേഷണ സംഘം പരിശോധിച്ചുവരുകയാണ്.