Blog Post

Karanavars > News >

ആറു ഫോണുകള്‍ കോടതിയില്‍ ഹാജരാക്കി ദിലീപ്; മുന്‍കൂര്‍ ജാമ്യാപേക്ഷയും ഇന്ന് ഹൈക്കോടതി‍ പരിഗണനയില്‍

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരായ വധഗൂഢാലോചന കേസില്‍ നടന്‍ ദിലീപ് അടക്കമുള്ള പ്രതികള്‍ ആറ് ഫോണുകളും കോടതിയിലെത്തിച്ചു. ദിലീപിന്റെ മൂന്ന് ഫോണുകള്‍, സഹോദരന്റെ അനൂപിന്റെ രണ്ട് ഫോണ്‍, സഹോദരി ഭര്‍ത്താവ് സൂരജിന്റെ ഒരു ഫോണ്‍ എന്നിവയാണ് മുദ്രവെച്ച കവറില്‍ രജിസ്ട്രാര്‍ക്ക് കൈമാറിയത്. നടിയെ ആക്രമിച്ച്‌ ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസന്വേഷിച്ച ഉദ്യോഗസ്ഥനെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസിലെ പ്രതികളായ നടന്‍ ദിലീപ് അടക്കമുള്ളവരുടെ മൊബൈല്‍ ഫോണുകള്‍ തിങ്കളാഴ്ച 10.15-ന് മുന്‍പ് രജിസ്ട്രാര്‍ ജനറലിന് കൈമാറണമെന്ന് ഹൈക്കോടതി […]

Read More

കോഴിക്കോട് ചില്‍ഡ്രന്‍സ് ഹോമിലെ ഒരു പെണ്‍കുട്ടിയെ അമ്മക്കൊപ്പം വിട്ടു

കോഴിക്കോട് : കോഴിക്കോട് വെളളിമാട്കുന്ന് ചില്‍ഡ്രന്‍സ് ഹോമിലെ ഒരു പെണ്‍കുട്ടിയെ അമ്മക്കൊപ്പം വിട്ടു. ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് ചാടിപോയതിന് പിന്നാലെ മകളെ വിട്ടുതരണമെന്ന അമ്മയുടെ അപേക്ഷ പരിഗണിച്ചാണ് നടപടി. അമ്മ കളക്ടര്‍ക്ക് നല്‍കിയ അപേക്ഷ പരിഗണിച്ച്‌ സിഡബ്ല്യൂസി ആണ് കുട്ടിയെ വിട്ടുകൊടുക്കാന്‍ തീരുമാനിച്ചത്. ബാക്കി അഞ്ചു കുട്ടികളുടെ പുനരധിവാസം ഉള്‍പ്പെടെ ഉറപ്പാക്കാന്‍ ഇന്ന് വീണ്ടും സിഡബ്ല്യുസി യോഗം ചേരും. ചില്ഡ്രന്സ് ഹോമില് സുരക്ഷിതരല്ലെന്ന കുട്ടികളുടെ പരാതി സിഡബ്ല്യൂസി ഇന്ന് പരിഗണിക്കും. റിപ്പബ്ലിക് ദിനാഘോഷത്തിന് പിന്നാലെയാണ് ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് […]

Read More

മധുവിന്റെ കുടുംബത്തിന് നീതി വാങ്ങിക്കൊടുക്കാൻ മുതിർന്ന അഭിഭാഷകനെത്തും, വി നന്ദകുമാറിനെ ചുമതലപ്പെടുത്തി മമ്മൂട്ടിയുടെ ഓഫീസ്

പാലക്കാട്: അട്ടപ്പാടിയിൽ കൊല്ലപ്പെട്ട മധുവിന്റെ കുടുംബത്തിന് നിയമസഹായത്തിന് മുതിർന്ന അഭിഭാഷകനെ നിയോഗിച്ച് മമ്മൂട്ടിയുടെ ഓഫീസ്. അഡ്വക്കേറ്റ് വി നന്ദകുമാറിനെ ചുമതലപ്പെടുത്തിയതായി മമ്മൂട്ടിയുടെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന റോബർട്ട് കുര്യാക്കോസ് അറിയിച്ചു. 2018 ഫെബ്രുവരി 22നാണ് മധുവിനെ മോഷണക്കുറ്റം ആരോപിച്ച് നാട്ടുകാർ തല്ലിക്കൊന്നത്. കടകളിൽ നിന്ന് ഭക്ഷണ സാധനങ്ങൾ മോഷ്ടിച്ചെന്ന പേരിലാണ് ആൾക്കൂട്ടം ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തിയത്. കൊലപാതകം നടന്നിട്ട് വർഷം നാലായിട്ടും വിചാരണ ഇതുവരെ ആരംഭിച്ചിട്ടില്ല. സ്‌പെഷ്യൽ പ്രോസിക്യൂട്ടർ ഹാജരാകാത്തതിനെ തുടർന്നാണ് വിചാരണ നീണ്ടുപോകുന്നത്. ഇതോടെ […]

Read More

കൊച്ചിയിലെ കൊതുക് ശല്യത്തിനെതിരെ നടന്‍ വിനയ് ഫോര്‍ട്ട്

കൊച്ചി നഗരത്തിലെ കൊതുക് ശല്യത്തിനെതിരെ ശബ്ദമുയര്‍ത്തി നടന്‍ വിനയ് ഫോര്‍ട്ട്. ‘ഇപ്പോഴും പരിഹരിക്കപ്പെടാത്ത ഗുരുതര പ്രശ്‌നം, ദയവായി ഞങ്ങളെ രക്ഷിക്കണേ‘ എന്ന കുറിപ്പോടെ ഫേസ്ബുക്കിലൂടെയാണ് നടന്‍ പ്രതിഷേധവുമായി എത്തിയത്. ജനങ്ങള്‍ ഉറങ്ങാത്ത കൊച്ചി, ഉറങ്ങുന്ന കൊച്ചിന്‍ കോര്‍പ്പറേഷന്‍, അധികാരികള്‍ കണ്ണ് തുറക്കുക എന്ന പോസ്റ്ററും നടന്‍ പങ്കുവെച്ചിട്ടുണ്ട്. കൊച്ചി മേയര്‍ എം അനില്‍കുമാറിനെ താരം തന്റെ പോസ്റ്റിന് താഴെ ടാഗ് ചെയ്തിട്ടുമുണ്ട്. കഴിഞ്ഞ ദിവസം കൊച്ചിയില്‍ പെരുകുന്ന കൊതുക് ശല്യത്തിനെതികെ നഗരസഭ നടപടി സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ച്‌ പ്രതിപക്ഷ […]

Read More

ഒമിക്രോണ്‍ ഉപവകഭേദമായ ബിഎ.2 വിന് വ്യാപനശേഷി കൂടുതല്‍

ന്യൂഡല്‍ഹി: ഡെല്‍റ്റയെക്കാള്‍ വ്യാപനതോത് കൂടുതലായ ഒമിക്രോണ്‍ വകഭേദമാണ് രാജ്യത്ത് കോവിഡ് മൂന്നാം തരംഗത്തിന് കാരണമായത്. പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ അനുസരിച്ച്‌ ഒമിക്രോണിനെക്കാള്‍ കൂടുതല്‍ വ്യാപനശേഷിയാണ് അതിന്റെ ഉപവകഭേദമായ ബിഎ.2 വിന്. രാജ്യത്ത് ബിഎ.2 ഉപവകഭേദം പതിയെ പിടിമുറുക്കുകയാണെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം മുന്നറിയിപ്പ് നല്‍കുന്നു. നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ഡയറക്ടര്‍ സുജീത് സിങ് ആണ് ഇക്കാര്യം അറിയിച്ചത്. അതേസമയം ബിഎ.3 ഉപവകഭേദം ഇതുവരെ ഇന്ത്യയില്‍ സ്ഥിരീകരിച്ചിട്ടില്ലെന്നും അതോടൊപ്പം ഡെല്‍റ്റ വകഭേദത്തിന്റെ ഭീഷണി അവസാനിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. […]

Read More

എസ് രാജേന്ദ്രനെ സി.പി.എം ഒരു വര്‍ഷത്തേക്ക് സസ്പെന്‍ഡ് ചെയ്തു

തിരുവനന്തപുരം: ദേവികുളം മുന്‍ എം.എല്‍.എയും മുതിര്‍ന്ന നേതാവുമായ എസ്. രാജേന്ദ്രനെ സി.പി.എമ്മില്‍ നിന്നും സസ്പെന്‍ഡ് ചെയ്തു. പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യാനുള്ള ശുപാര്‍ശ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗീകരിച്ചു. ഒരു വര്‍ഷത്തേക്കാണ് സസ്പെന്‍ഷന്‍. നിയമസഭാ തെരഞ്ഞെടുപ്പില്‍ ദേവികുളം മണ്ഡലത്തിലെ ഇലക്ഷന്‍ പ്രവര്‍ത്തനങ്ങളില്‍ രാജേന്ദ്രന്‍ വീഴ്ച വരുത്തിയതായി പാര്‍ട്ടി അന്വേഷണ കമീഷന്‍ കണ്ടെത്തിയിരുന്നു. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ ആത്മാര്‍ത്ഥമായി പ്രവര്‍ത്തിച്ചില്ല. പ്രചാരണങ്ങളില്‍ നിന്നും വിട്ടുനിന്ന രാജേന്ദ്രന്‍, ദേവികുളത്ത് ഇടതു വോട്ടുകള്‍ ഭിന്നിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തതായും കമീഷന്‍ കണ്ടെത്തിയിരുന്നു. […]

Read More

ദിലീപിന്റെ അപേക്ഷ ഫെബ്രുവരി ഒന്നിലേക്ക് മാറ്റി

നടിയെ ആക്രമിച്ച കേസില്‍ പൊലീസിന്‍്റെ കൈവശമുള്ള ദൃശ്യങ്ങള്‍ കോടതിക്ക് കൈമാറണമെന്ന ദിലീപിന്‍്റെ അപേക്ഷ ഫെബ്രുവരി ഒന്നിലേക്ക് മാറ്റി. നടിയെ ആക്രമിച്ച കേസിലെ രണ്ടാം പ്രതി മാര്‍ട്ടിന്‍ ആന്റണി സമര്‍പ്പിച്ച ജാമ്യാപേക്ഷയെ സുപ്രീംകോടതിയില്‍ എതിര്‍ത്ത് സംസ്ഥാന സര്‍ക്കാര്‍ . വിചാരണ അവസാനഘട്ടത്തിലെന്നും, രണ്ട് സാക്ഷികളെ മാത്രമാണ് ഇനി വിസ്തരിക്കാനുള്ളതെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. മാര്‍ട്ടിന്‍ ആന്റണി നിര്‍ണായക പ്രതിയെന്നും കുറ്റകൃത്യത്തിന് ഒത്താശ ചെയ്തത് മാര്‍ട്ടിന്‍ ആന്റണിയെന്നും സര്‍ക്കാരിന് വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ രഞ്ജിത് കുമാര്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി. അതേസമയം […]

Read More

ലോകായുക്ത നിയമ ഭേദഗതി: കോടിയേരി പറയുന്ന കാര്യങ്ങള്‍ക്ക് നിയമപരമായ യാതൊരു അടിത്തറയുമില്ലെന്ന് വി ഡി സതീശന്‍

തിരുവനന്തപുരം: ലോകായുക്ത നിയമ ഭേദഗതിക്കായുള്ള ഓര്‍ഡിനന്‍സ് സംബന്ധിച്ച്‌ കോടിയേരി ബാലകൃഷ്ണന്‍ ലേഖനത്തില്‍ പറയുന്ന കാര്യങ്ങള്‍ക്ക് നിയമപരമായ യാതൊരു അടിത്തറയുമില്ലെന്ന് വി ഡി സതീശന്‍ ആരോപിച്ചു. നിയമത്തിലെ ഒരു വകുപ്പ് ഭരണഘടനാ വിരുദ്ധമെന്ന് പറയാന്‍ മന്ത്രിക്കോ പാര്‍ട്ടി നേതാക്കള്‍ക്കോ അധികാരമില്ലെന്നും ബന്ധപ്പെട്ട കോടതികള്‍ക്ക് മാത്രമാണ് ഇതിന് അധികാരമുള്ളതെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു. ഇത്തരമൊരു നീക്കം മന്ത്രിമാരെ സംരക്ഷിക്കാനെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു. സര്‍ക്കാര്‍ മുന്നോട്ടുവെച്ച കാര്യങ്ങള്‍ ഒന്നുംതന്നെ നിലനില്‍ക്കുന്നതല്ലെന്ന് ഭരണഘടനാ വിദഗ്ധരായവര്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. നിയമസഭ […]

Read More

കോഴിക്കോട് ചില്‍ഡ്രണ്‍സ് ഹോമില്‍ നിന്ന് കാണാതായ എല്ലാ പെണ്‍കുട്ടികളെയും കണ്ടെത്തി

കോഴിക്കോട് വെള്ളിമാടുകുന്ന് ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് പെണ്‍കുട്ടികളെ കാണാതായ സംഭവത്തില്‍ നാല് കുട്ടികളെയും കണ്ടെത്തി. മലപ്പുറം എടക്കരയില്‍ വെച്ചാണ് ഇവരെ കണ്ടെത്തിയത്. സുഹൃത്തിനെ കാണാനെത്തിയപ്പോഴാണ് പൊലീസ് ഇവരെ പിടികൂടിയത്. ഇതോടെ കാണാതായ 6 പെണ്‍കുട്ടികളെയും പൊലീസ് കണ്ടെത്തി. നാട്ടിലേക്ക് മടങ്ങാനുള്ള ശ്രമത്തിനിടെ ഒരു പെണ്‍കുട്ടിയെ ഇന്ന് കണ്ടെത്തിയിരുന്നു. കോഴിക്കോട്ടേക്കുള്ള ബസില്‍ കയറിയ പെണ്‍കുട്ടി കണ്ടക്ടര്‍ക്ക് നമ്ബര്‍ നല്‍കിയതാണ് വഴിത്തിരിവായത്. നല്‍കിയ നമ്ബറില്‍ ബസ് കണ്ടക്ടര്‍ വിളിച്ചപ്പോള്‍ ഫോണ്‍ എടുത്തത് കുട്ടിയുടെ അമ്മയെയാണ്. തുടര്‍ന്ന് പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. […]

Read More

മൂന്നു മാസം ഗര്‍ഭിണിയെങ്കില്‍ നിയമനമില്ല: ‘നിയമന വിലക്ക്’ പുനഃസ്ഥാപിച്ച്‌ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ

തൃശൂര്‍: മൂന്ന് പതിറ്റാണ്ട് നീണ്ടുനിന്ന ശേഷം 2009ല്‍ പിന്‍വലിച്ച വിലക്ക് പുനഃസ്ഥാപിച്ച്‌ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. ഗര്‍ഭിണികളായി മൂന്നുമാസമോ അതിലേറെയോ ആയ ഉദ്യോഗാര്‍ഥി തെരഞ്ഞെടുക്കപ്പെടുകയാണെങ്കില്‍ പ്രസവിച്ച്‌ നാലുമാസമാകുമ്ബോള്‍ മാത്രമേ നിയമനം നല്‍കാവൂയെന്ന് നിര്‍ദേശിച്ച്‌ ചീഫ് ജനറല്‍ മാനേജര്‍ മേഖലാ ജനറല്‍ മാനേജര്‍മാര്‍ക്ക് സര്‍ക്കുലര്‍ അയച്ചു. നേരത്തെ ഗര്‍ഭിണികളായി ആറുമാസം പിന്നിട്ടവരുടെ നിയമനം മാത്രമാണ് നീട്ടിവെച്ചിരുന്നത്. സ്ഥാനക്കയറ്റത്തിനും ഇതു ബാധകമാണ്. എസ് ബി ഐയില്‍ എഴുത്തുപരീക്ഷയിലൂടെ തെരഞ്ഞെടുക്കപ്പെട്ട എല്ലാവരെയും ആരോഗ്യപരിശോധന നടത്തിയ ശേഷമാണ് നിയമന പട്ടിക തയാറാക്കുന്നത്. ബാങ്കില്‍ […]

Read More