Blog Post

Karanavars > News >

കുപ്പിവെള്ളം ഇനി 13 രൂപയ്‌ക്ക് കിട്ടില്ല, തീരുമാനം മോദി സര്‍ക്കാരിന്റെ കൈയില്‍

കൊച്ചി: കുപ്പിവെള്ളത്തിന് വില 13 രൂപയായി സര്‍ക്കാര്‍ നിശ്ചയിച്ച ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. കേരള പാക്കേജ്ഡ് ഡ്രിങ്കിംഗ് വാട്ടര്‍ മാനുഫാക്‌ചറേഴ്സ് അസോസിയേഷന്‍ ഉള്‍പ്പെടെ നല്‍കിയ ഹര്‍ജികളില്‍ ജസ്റ്റിസ് പി.വി. കുഞ്ഞിക്കൃഷ്‌ണന്റെ ബെഞ്ചാണ് ഇടക്കാല ഉത്തരവ് നല്‍കിയത്. കുപ്പിവെള്ളത്തിന്റെ വില നിശ്ചയിക്കാനുള്ള അധികാരം കേന്ദ്ര സര്‍ക്കാരിനാണ്. കുപ്പിവെള്ളത്തിന്റെ വില നിയന്ത്രിക്കുന്നതിന് സ്വീകരിക്കേണ്ട നടപടികള്‍ വ്യക്തമാക്കി കേന്ദ്രസര്‍ക്കാര്‍ രണ്ടു മാസത്തിനകം സത്യവാങ്മൂലം നല്‍കാനും കോടതി നിര്‍ദ്ദേശിച്ചു. അധികാരപരിധി മറികടന്ന് അവശ്യസാധന നിയന്ത്രണ നിയമത്തില്‍ ഉള്‍പ്പെടുത്തി വില നിയന്ത്രിക്കുകയാണ് ചെയ്തതെന്ന് […]

Read More

തലസ്ഥാനത്തെ ഷോപ്പിങ്ങിന്റെ ലഹരിയില്‍ ആറാടിക്കാനൊരുങ്ങി ലുലു മാള്‍; ഉദ്ഘാടനം ഇന്ന്

തലസ്ഥാനത്തെ ഷോപ്പിങ്ങിന്റെ ലഹരിയില്‍ ആറാടിക്കാനൊരുങ്ങി ലുലു മാള്‍. മുഖ്യമന്ത്രി പിണറായി വിജയന്‍, തിരുവനന്തപുരം ആക്കുളത്ത് പ്രവര്‍ത്തന സജ്ജമായ ലുലുമാളിന്റെ ഔപചാരിക ഉദ്ഘാടനം ഇന്ന് രാവിലെ 10 മണിക്ക് നിര്‍വഹിക്കും. വെള്ളിയാഴ്ച രാവിലെ ഒമ്ബതിന് മാള്‍ പൊതുജനങ്ങള്‍ക്കായി തുറന്നു കൊടുക്കുമെന്ന് ലുലു ഗ്രൂപ് സി.എം.ഡി എം.എ. യൂസഫലി വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. ഇന്ത്യയിലെ ഏറ്റവും വലുപ്പമേറിയ ഷോപ്പിങ് മാളുകളിലൊന്നായി 2000 കോടി രൂപ നിക്ഷേപത്തില്‍ 20 ലക്ഷത്തോളം ചതുരശ്രയടി വിസ്തീര്‍ണത്തിലാണ് ആക്കുളത്ത് മാള്‍ ഉയര്‍ന്നത്. രണ്ടു ലക്ഷം ചതുരശ്ര അടിയിലെ […]

Read More

വാക്‌സിനേഷൻ സർട്ടിഫിക്കറ്റിൽ മോദിയുടെ ചിത്രം നൽകുന്നതിൽ തെറ്റില്ല; നമ്മുടെ പ്രധാനമന്ത്രിയാണ്,​ എന്തിനാണ് അതിൽ ലജ്ജിക്കുന്നതെന്നും ഹൈക്കോടതി

കൊച്ചി: വാക്‌സിനേഷൻ സർട്ടിഫിക്കറ്റിൽ മോദിയുടെ ചിത്രം മാറ്റണമെന്ന ഹർജിയിൽ വിമർശനവുമായി ഹൈക്കോടതി. മോദി നമ്മുടെ രാജ്യത്തിന്റെ പ്രധാനമന്ത്രിയാണെന്നും എന്തിനാണ് പ്രധാനമന്ത്രിയെ കുറിച്ച് ലജ്ജിക്കുന്നതെന്നും കോടതി ചോദിച്ചു. സ്വകാര്യ ആശുപത്രിയിൽ നിന്ന് വാക്‌സിൻ എടുക്കുമ്പോൾ ലഭിക്കുന്ന സർട്ടിഫിക്കറ്റിൽ പ്രധാനമന്ത്രിയുടെ ഫോട്ടോ വയ്‌ക്കുന്നത് എന്തിനാണെന്ന ഹർജിക്കാരൻ പീറ്റർ മാലിപ്പറമ്പിലിന്റെ പരാതി പരിഗണിക്കവേയായിരുന്നു കോടതിയുടെ ചോദ്യം. ‘വാക്‌സിൻ സർട്ടിഫിക്കറ്റിൽ പ്രധാനമന്ത്രി മോദിയുടെ പേരുണ്ടെങ്കിൽ എന്താണ് പ്രശ്നം? നിങ്ങൾ ജവഹർലാൽ നെഹ്രുവിന്റെ പേരിലുള്ള ഒരു ഇൻസ്റ്റിറ്റ്യൂട്ടിലാണ് ജോലി ചെയ്യുന്നത്, അദ്ദേഹവും പ്രധാനമന്ത്രിയാണ്. ആ […]

Read More

മരക്കാര്‍ ഒടിടിയിലേക്ക്; ആമസോണ്‍ പ്രൈമില്‍ 17 ന് എത്തും

മോഹന്‍ലാല്‍, പ്രിയദര്‍ശന്‍ കൂട്ടുക്കെട്ടിലിറങ്ങിയ മരക്കാര്‍ അറബിക്കടലിന്റെ സിംഹം ഡിസംബര്‍ 17ന് ഒടിടിയില്‍ റിലീസ് ചെയ്യും. ആമസോണ്‍ പ്രൈമിലൂടെയാണ് റിലീസ്. ചിത്രം ഡിസംബര്‍ രണ്ടിനായിരുന്നു തീയേറ്ററില്‍ പ്രദര്‍ശനത്തിനെത്തിയത്. പ്രണവ് മോഹന്‍ലാല്‍, കല്യാണി പ്രിയദര്‍ശന്‍, കീര്‍ത്തി സുരേഷ്, സുനില്‍ ഷെട്ടി, അര്‍ജുന്‍ സര്‍ജ, മഞ്ജുവാര്യര്‍, നെടുമുടി വേണു, മുകേഷ് തുടങ്ങി വലിയൊരു താരനിര അണിനിരന്ന ചിത്രമാണ്. മലയാളത്തിന് പുറമേ ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലും ചിത്രം ഒടിടി റിലീസിനെത്തും.

Read More

ഒമിക്രോണ്‍, കോവിഡ് വാക്സിന്‍റെ ഫലം കുറക്കുച്ചുവെന്ന് ലോകാരാഗ്യ സംഘടന

ഡെല്‍റ്റ വകഭേദത്തെക്കാള്‍ വ്യാപന ശേഷിയുള്ളതാണ് ഒമിക്രോണെന്ന് ലോകാരോഗ്യ സംഘടന. ഇതുവരെയുള്ള ഒമിക്രോണ്‍ ബാധക്ക് ഗുരുതര രോഗലക്ഷണങ്ങള്‍ കുറവാണ്. എന്നാല്‍ ഒമിക്രോണ്‍, കോവിഡ് വാക്സിന്‍റെ ഫലം കുറക്കുന്നുവെന്ന് ഇക്കാര്യം വിശകലനം ചെയ്ത വിദ്ഗധര്‍ ചൂണ്ടിക്കാട്ടി. നിലവിലെ ലഭ്യമായ ഡാറ്റ കണക്കിലെടുക്കുമ്ബോള്‍ ഡെല്‍റ്റയെക്കാള്‍ വ്യാപനശേഷി ഒമിക്രോണിനാണെന്നും ലോകാരാരോഗ്യ സംഘനടന വ്യക്തമാക്കുന്നു. ഇതാണ് വാക്സിന്‍ ഫലപ്രാപ്തി കുറച്ചത്. ഡിസംബര്‍ ഒമ്ബത് വരെയുള്ള കണക്കുകള്‍ പ്രകാരം ഇതുവരെ 63 രാജ്യങ്ങളില്‍ ഒമിക്രോണ്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ഒമിക്രോണിന്‍റെ പ്രഭവ കേന്ദ്രമെന്ന് കരുതപ്പെടുന്ന ദക്ഷിണാഫ്രിക്കയില്‍ അതിവേഗമാണ് വ്യാപിച്ചുകൊണ്ടിരിക്കുകയാണ് […]

Read More

‘ഗവര്‍ണര്‍ എന്ന് പറയുന്നത് അനാവിശ്യമായ ആര്‍ഭാടം’: കാനം രാജേന്ദ്രന്‍

തിരുവനന്തപുരം: സര്‍വകലാശാലാ ചാന്‍സലര്‍ സ്ഥാനത്ത് സ്വതന്ത്രമായി പ്രവര്‍ത്തിക്കാനാകുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സര്‍ക്കാരിനു നല്‍കിയ കത്തിനെത്തുടര്‍ന്നുണ്ടായ സര്‍ക്കാര്‍ – ഗവര്‍ണര്‍ തര്‍ക്കത്തില്‍ അയവില്ല. ഇപ്പോഴിതാ, ഗവര്‍ണറെ വിമര്‍ശിച്ച്‌ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ രംഗത്ത്. ഗവര്‍ണര്‍ എന്ന് പറയുന്നത് അനാവിശ്യമായൊരു ആര്‍ഭാഡമാണെന്ന് വിചാരിക്കുന്ന ഒരു പാര്‍ട്ടിയുടെ പ്രതിനിധിയാണ് താനെന്നും അതുകൊണ്ട് തന്നെ അവരുടെ ചെയ്തികളും അങ്ങനെയൊക്കെതന്നെയായിരിക്കുമെന്ന് മുന്‍കൂട്ടി കാണുന്നുണ്ടെന്നും കാനം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. കേരള നിയമസഭ പാസാക്കിയ നിയമത്തിന്റെ അടിസ്ഥാനത്തിലാണ് ഗവര്‍ണറെ ചാന്‍സലറാക്കുന്നതെന്നും അതു […]

Read More

കോണ്‍ഗ്രസ് പട്ടം ബ്ലോക്ക് കമ്മിറ്റി ഓഫിസ് തകര്‍ത്തു

പേരൂര്‍ക്കട: കോണ്‍ഗ്രസ് പട്ടം ബ്ലോക്ക് കമ്മിറ്റി ഓഫിസ് കെട്ടിടം അജ്ഞാതര്‍ തകര്‍ത്തു. കോണ്‍ഗ്രസ് ഓഫിസ് പ്രവര്‍ത്തിച്ചിരുന്ന വാടക കെട്ടിടമായിരുന്നു ഇത്. ശനിയാഴ്ച രാത്രി രണ്ടോടെയാണ് കെട്ടിടം തകര്‍ക്കപ്പെട്ടത്. കെട്ടിട ഉടമയും വാടകക്കാരും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നതായും കോടതിയില്‍ ഇതു സംബന്ധിച്ച്‌ കേസ് നടക്കുകയായിരുന്നെന്നും പേരൂര്‍ക്കട പൊലീസ് അറിയിച്ചു. കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പരാതിയില്‍ കെട്ടിട ഉടമയായ പാറശ്ശാല സ്വദേശിക്കെതിരെ കേസെടുത്തതായി പേരൂര്‍ക്കട ഇന്‍സ്പെക്ടര്‍ സജികുമാര്‍ പറഞ്ഞു. വിവരമറിഞ്ഞ് കോണ്‍ഗ്രസ് നേതാക്കള്‍ സ്ഥലത്തെത്തി പേരൂര്‍ക്കട പോലീസില്‍ പരാതി നല്‍കി. ഞായറാഴ്ച വൈകീട്ടോടെ […]

Read More

സര്‍വകലാശാല വിഷയത്തില്‍ ഗവര്‍ണറുടെ നിലപാട് ദുരൂഹം: കോടിയേരി ബാലകൃഷ്ണന്‍

തിരുവനന്തപുരം | കേരളത്തിലെ സര്‍വകലാശാല നിയമന വിഷയത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സ്വീകരിക്കുന്ന നിലപാട് ദുരൂഹമെന്ന് സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഗവര്‍ണര്‍ ഇങ്ങനെയൊരു നിലപാട് സ്വീകരിക്കേണ്ട സാഹചര്യമില്ല. ചാന്‍സലര്‍ പദവിയിലിരിക്കുന്നയാള്‍ക്ക് വിവേചനാധികാരമുണ്ട്. ഒരുതരത്തിലുള്ള സമ്മര്‍ദ്ദങ്ങള്‍ക്കും വഴങ്ങേണ്ട ആളല്ല ചാന്‍സലര്‍. ഗവര്‍ണറുമായി ഈ വിഷയത്തില്‍ ഏറ്റുമുട്ടല്‍ ആഗ്രഹിക്കുന്നില്ല. ഗവര്‍ണറും സര്‍ക്കാറും ചര്‍ച്ച ചെയ്ത് പരിഹരിക്കേണ്ട വിഷയമാണ്. ഗവര്‍ണര്‍ തന്നെ ചാന്‍സലറായി തുടരണമെന്നാണ് സര്‍ക്കാറിന്റെ ആഗ്രഹമെന്ന് കോടിയേരി പറഞ്ഞു.

Read More

വിശ്വസുന്ദരിപ്പട്ടം ഇന്ത്യയുടെ ഹര്‍നാസ് സന്ധുവിന്

എയ്‌ലാറ്റ് (ഇസ്രായേല്‍): രണ്ട് പതിറ്റാണ്ടിനുശേഷം ഇന്ത്യയിലേക്ക് വിശ്വസുന്ദരിപ്പട്ടം. പഞ്ചാബില്‍നിന്നുള്ള 21കാരി ഹര്‍നാസ് സന്ധുവാണ് നേട്ടം സ്വന്തമാക്കിയത്. ഇസ്രായേലിലെ എയ്‌ലാറ്റില്‍ നടന്ന 70ാമത് മിസ് യൂനിവേഴ്‌സ് മല്‍സരത്തില്‍ പരാഗ്വെ ഫസ്റ്റ് റണ്ണറപ്പും ദക്ഷിണാഫ്രിക്ക സെക്കന്‍ഡ് റണ്ണറപ്പുമായി. മുന്‍ വിശ്വസുന്ദരി മെക്‌സിക്കോയില്‍നിന്നുള്ള ആന്‍ഡ്രിയ മെസയാണ് സന്ധുവിനെ കിരീടമണിയിച്ചത്. ഇത് മൂന്നാം തവണയാണ് വിശ്വസുന്ദരിപ്പട്ടം ഇന്ത്യയിലെത്തുന്നത്. സുസ്മിത സെന്നും (1994) ലാറ ദത്തയുമാണ് (2000) ഇതിന് മുമ്ബ് ഇന്ത്യയ്ക്കായി നേട്ടം സ്വന്തമാക്കിയവര്‍. എല്ലാ റൗണ്ടുകളിലും മികച്ച പ്രകടനം നടത്തിയാണ് ഹര്‍നാസ് സന്ധു 2021ലെ […]

Read More

ഹെലികോപ്ടര്‍ ദുരന്തം: പ്രദീപ് കുമാറിന്റെ മൃതദേഹം നാളെ നാട്ടിലെത്തിക്കും, കുടുംബത്തിന് അറിയിപ്പ് ലഭിച്ചു

ന്യൂഡല്‍ഹി: സംയുക്ത സൈനിക മേധാവി ജനറല്‍ ബിപിന്‍ റാവത്തിന്റെ മരണത്തിന് ഇടയാക്കിയ ഹെലികോപ്ടര്‍ അപകടത്തില്‍ അന്തരിച്ച ജൂനിയര്‍ വാറണ്ട് ഓഫീസര്‍ പ്രദീപ് കുമാറിന്റെ മൃതദേഹം നാളെ നാട്ടിലെത്തിക്കും. ഇത് സംബന്ധിച്ച്‌ സൈന്യത്തില്‍ നിന്നുള്ള സന്ദേശം കുടുംബത്തിന് ലഭിച്ചു. ഇന്ന് രാത്രി ന്യൂഡല്‍ഹിയില്‍ നിന്ന് കോയമ്ബത്തൂരിലെ സുലൂര്‍ വ്യോമത്താവളത്തില്‍ എത്തിക്കുന്ന മൃതദേഹം അവിടെനിന്ന് നാളെ പുത്തൂരിലെത്തിക്കും. തൃശൂര്‍ ഒല്ലൂര്‍ സ്വദേശിയായ പ്രദീപ് 2004ലാണ് വ്യോമസേനയുടെ ഭാഗമായത്. കോയമ്ബത്തൂരിലെ സുലൂര്‍ വ്യോമത്താവളത്തിലായിരുന്നു പ്രദീപ് സേവനം അനുഷ്ഠിച്ചിരുന്നത്. വെല്ലിംഗ്ടണില്‍ ജൂനിയര്‍ കേഡറ്റ് […]

Read More