Friday, 16th May 2025
May 16, 2025

നോണ്‍ ഹലാല്‍ ബോര്‍ഡ് വെച്ചതിന് ആക്രമണമെന്ന പരാതി വ്യാജമെന്ന് പൊലീസ്

  • October 29, 2021 3:31 pm

  • 0

കാക്കനാട്: നോണ്‍ ഹലാല്‍ ബോര്‍ഡ് െവച്ചതിന് വനിതസംരംഭകയായ തുഷാര നന്ദുവിനെ യുവാക്കള്‍ ആക്രമിച്ചെന്ന വാര്‍ത്തകള്‍ വ്യാജമെന്ന് ഇന്‍ഫോപാര്‍ക്ക് പൊലീസ്മാധ്യമശ്രദ്ധ നേടാന്‍ തുഷാരതന്നെ കെട്ടിച്ചമച്ചതാണെന്ന് അന്വേഷണത്തില്‍ പൊലീസ് കണ്ടെത്തി. ഇന്‍ഫോപാര്‍ക്കിനടുത്ത് നിലംപതിഞ്ഞിമുകളില്‍ കട നടത്തുന്നതുമായി ബന്ധപ്പെട്ട് യുവാക്കള്‍ക്ക് നേരെ തുഷാരയും ഭര്‍ത്താവും സുഹൃത്തും ചേര്‍ന്ന് ആക്രമണം അഴിച്ചുവിടുകയും ഒരാളെ വെട്ടിപ്പരിക്കേല്‍പിക്കുകയും ചെയ്തിരുന്നു. ഈ കേസിെന്‍റ സുഗമമായ അന്വേഷണം തടസ്സപ്പെടുത്താനാണ് കഥ മെനഞ്ഞതെന്ന് പൊലീസ് വ്യക്തമാക്കി.

നിലംപതിഞ്ഞിമുകള്‍ ഭാഗത്തെ ഫുഡ് കോര്‍ട്ടില്‍ ബോംബേ ചാട്ട്, ബേല്‍പൂരി എന്നിവ വില്‍ക്കുന്ന നകുല്‍ എന്ന യുവാവിെന്‍റ പാനിപൂരി സ്റ്റാള്‍ തുഷാരയും ഭര്‍ത്താവ് അജിത്തും മറ്റ് രണ്ടുപേരുംകൂടി പൊളിച്ചുമാറ്റിയിരുന്നു. ഇത് ചോദ്യം ചെയ്ത നകുലിനെയും സുഹൃത്ത് ബിനോജ് ജോര്‍ജിനെയും ആക്രമിച്ച്‌ ഗുരുതരമായി വെട്ടിപ്പരിക്കേല്‍പിച്ചു. തുടര്‍ന്ന് നകുലും സുഹൃത്തും ചേര്‍ന്ന് ആക്രമിെച്ചന്നും അസഭ്യം പറെഞ്ഞന്നും സ്ത്രീത്വത്തെ അപമാനിെച്ചന്നും ചൂണ്ടിക്കാട്ടി കേസ് നല്‍കി.

ഇന്‍ഫോപാര്‍ക്ക് പൊലീസ് നടത്തിയ അന്വേഷണത്തില്‍ തുഷാരയും ഭര്‍ത്താവ് അജിത്തും കൂട്ടാളികളും ചേര്‍ന്ന് നടത്തിയ സംഘടിത ആക്രമണമാണ് ഇതെന്ന് കണ്ടെത്തി. ഫുഡ് കോര്‍ട്ടിലെ കടയില്‍ തനിക്ക് അവകാശമുെണ്ടന്ന് പറഞ്ഞായിരുന്നു ആക്രമണം അഴിച്ചുവിട്ടത്. എന്നാല്‍, ഫുഡ് കോര്‍ട്ടിെന്‍റ ഉടമസ്ഥതയെയും നടത്തിപ്പിനെയും സംബന്ധിച്ച്‌ കേസുകള്‍ നിലവിലുണ്ടെന്നും പൊലീസ് വ്യക്തമാക്കി. ആക്രമണത്തില്‍ ഗുരുതര പരിക്കേറ്റ ബിനോജ് ജോര്‍ജ് ശസ്ത്രക്രിയക്ക് ശേഷം ചികിത്സയിലാണ്.

തുഷാരയുടെ ഭര്‍ത്താവ് അജിത് ചേരാനല്ലൂര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കൊലപാതകം ഉള്‍പ്പെടെ നിരവധി കേസുകളിലെ പ്രതിയാണെന്നും കൂട്ടുപ്രതിയായ അപ്പുവിനെതിരെ നിരവധി ക്രിമിനല്‍ കേസുകള്‍ ഉെണ്ടന്നും പൊലീസ് പറഞ്ഞു.

അതേസമയം, നോണ്‍ ഹലാല്‍ ബോര്‍ഡ് വെച്ച ഹോട്ടലുടമക്കെതിരെ കേരളത്തില്‍ ആക്രമണം എന്ന തരത്തില്‍ ദേശീയ മാധ്യമങ്ങളില്‍ വന്‍ പ്രചരണമാണ് നടക്കുന്നത്. ജിഹാദികളെ സംരക്ഷിക്കുന്ന ഭരണകൂടവും പൊലീസും തന്നെ പോയെുള്ള ഹിന്ദുക്കളെ തകര്‍ക്കുകയാണ്, ഒാരോ ഹിന്ദുവും ഇത് തിരിച്ചറിയണം തുടങ്ങിയ വിദ്വേഷ പ്രസ്താവനകളുമായി തുഷാര നന്ദുവിന്‍റെ വിഡിയോ സന്ദേശവും വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്.