Friday, 16th May 2025
May 16, 2025

‘ചന്ദ്രിക’ സാമ്ബത്തിക ഇടപാട്: മുഈന്‍അലി തങ്ങള്‍ ഇ.ഡിക്ക് മുന്നില്‍ ഹാജരാകില്ല

  • September 17, 2021 10:35 am

  • 0

കൊച്ചി: ‘ചന്ദ്രികദിനപത്രത്തിലെ സാമ്ബത്തിക ഇടപാടുമായി ബന്ധപ്പെട്ട് യൂത്ത് ലീഗ് ദേശീയ ഉപാധ്യക്ഷന്‍ മുഈന്‍അലി തങ്ങള്‍ ഇന്ന് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന് മുന്നില്‍ ഹാജരാകില്ലഹാജരാകാന്‍ അസൗകര്യമുണ്ടെന്നും മറ്റൊരു ദിവസത്തേക്ക് മൊഴിയെടുപ്പ് മാറ്റണമെന്നും ചൂണ്ടിക്കാട്ടി മുഈന്‍അലി അന്വേഷണ ഉദ്യോഗസ്ഥന് ഇമെയില്‍ അയക്കുകയായിരുന്നുവെന്ന് വാര്‍ത്താ ചാനല്‍ റിപ്പോര്‍ട്ട് ചെയ്തു.

ഇന്ന് രാവിലെ 11 മണിക്ക് കൊച്ചിയിലെ ഇ.ഡി ആസ്ഥാനത്ത് ഹാജരാകണമെന്നാണ് മുഈന്‍അലിയോട് ആവശ്യപ്പെട്ടിരുന്നത്. ഹാജരാകാനുള്ള പുതിയ തീയതി ചൂണ്ടിക്കാട്ടി നോട്ടീസ് ഇ.ഡി. പുറപ്പെടുവിക്കും. ചന്ദ്രികയിലെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് ഹൈദരലി തങ്ങളാണ് മുഈന്‍അലിയെ ചുമതലപ്പെടുത്തിയത്.

ചന്ദ്രികയിലെ സാമ്ബത്തിക ഇടപാടുകള്‍ സുതാര്യമല്ലെന്ന് കോഴിക്കോട് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ മുഈന്‍അലി വെളിപ്പെടുത്തിയിരുന്നു. സാമ്ബത്തിക ഇടപാടുകള്‍ നിയന്ത്രിച്ചിരുന്നത് പി.കെ. കുഞ്ഞാലിക്കുട്ടിയായിരുന്നു. ചന്ദ്രികയുടെ ഫിനാന്‍സ് ഡയറക്ടറും കുഞ്ഞാലിക്കുട്ടിയുടെ വിശ്വസ്തനുമായ മുഹമ്മദ് സമീര്‍ ആണ് സ്ഥിതിഗതി വഷളാക്കിയതെന്നും മുഈന്‍ അലി ആരോപിച്ചിരുന്നു.

പാലാരിവട്ടം മേല്‍പാലം നിര്‍മാണത്തിലെ അഴിമതിവഴി ലഭിച്ച കള്ളപ്പണം വെളുപ്പിക്കാന്‍ ചന്ദ്രികദിനപത്രം ഉപയോഗിച്ചെന്ന പരാതിയില്‍ ഹൈകോടതി നിര്‍ദേശ പ്രകാരമാണ് ഇ.ഡി കേസ് എടുത്തത്. സാമ്ബത്തിക ഇടപാടുമായി ബന്ധപ്പെട്ട് ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി, പത്രത്തിെന്‍റ ഫിനാന്‍സ് ഡയറക്ടര്‍ മുഹമ്മദ് സമീര്‍ എന്നിവരില്‍ നിന്ന് ഇന്നലെ ഇ.ഡി മൊഴി രേഖപ്പെടുത്തിയിരുന്നു.

പത്രത്തിന്‍റെ സാമ്ബത്തിക കാര്യങ്ങള്‍ കൈകാര്യം ചെയ്തിരുന്ന സമീര്‍, പണം പിന്‍വലിച്ചത്, ജീവനക്കാരുടെ ശമ്ബളം, പി.എഫ് എന്നിവയുമായി ബന്ധപ്പെട്ട രേഖകള്‍ കൈമാറിയിരുന്നു.