Saturday, 3rd May 2025
May 3, 2025

തെരഞ്ഞെടുപ്പ് കഴിഞ്ഞു; തുടര്‍ച്ചയായ രണ്ടാം ദിവസവും പെട്രോള്‍, ഡീസല്‍ വില കൂട്ടി

  • May 5, 2021 2:02 pm

  • 0

ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് കാലത്ത് താത്കാലികമായി നിലച്ച ഇന്ധന വില കൂട്ടല്‍ തുടര്‍ന്ന് പെട്രോളിയം കമ്ബനികള്‍. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് പെട്രോള്‍, ഡീസല്‍ വില കൂട്ടുന്നത്. രാജ്യ തലസ്ഥാനത്ത് പെട്രോളിന് 19 ൈപസയും ഡീസലിന് 21 പൈസയും വര്‍ധിച്ചു. ഇതോടെ ഡല്‍ഹിയില്‍ പെട്രോള്‍ ലിറ്ററിന് 90.74 രൂപയും ഡീസലിന് 81.12 രൂപയുമാണ് വില. പ്രാദേശിക വാറ്റിന് ആനുപാതികമായി ഓരോ സംസ്ഥാനത്തും വില വര്‍ധനയുടെ തോതില്‍ വ്യത്യാസമുണ്ടാകും.

നീണ്ട ഇടവേളക്കു ശേഷം ചൊവ്വാഴ്ചയാണ് എണ്ണക്കമ്ബനികള്‍ വില വര്‍ധിപ്പിച്ചു തുടങ്ങിയത്. തുടര്‍ച്ചയായി വില വര്‍ധിപ്പിച്ചുകൊണ്ടിരുന്ന ശേഷം അഞ്ചുസംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണം സജീവമായതോടെ നിര്‍ത്തിവെച്ചതായിരുന്നുഏപ്രില്‍ 15ന് ചെറുതായി വില കുറക്കുകയും ചെയ്തു. മേയ് രണ്ടിന് ഫലമറിഞ്ഞുകഴിയുന്നതോടെ വീണ്ടും വില ഉയര്‍ന്നുതുടങ്ങുമെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. അത് ശരിയെന്നു തെളിയിച്ചാണ് തുടര്‍ച്ചയായ രണ്ടാം ദിവസം എണ്ണക്കമ്ബനികള്‍ വില കൂട്ടിയത്. അന്താരാഷ്ട്ര വിപണിയില്‍ ഏപ്രില്‍ 27 മുതല്‍ വില വര്‍ധനയുണ്ടായിരുന്നു. ബാരലിന് 65 ഡോളറാണ് നിലവിലെ വില. ഇതര രാഷ്ട്രങ്ങള്‍ കോവിഡ് കുരുക്കില്‍നിന്ന് പതിയെ തലയുയര്‍ത്തി തുടങ്ങുകയും രാജ്യാന്തര വിപണി ഉണരുകയും ചെയ്തതിനാല്‍ എണ്ണ വിപണി സജീവമായി തുടരുമെന്ന് വിദഗ്ധര്‍ പറയുന്നു. ഇത് എണ്ണ വില ഉയര്‍ന്നുതെന്ന നിലനിര്‍ത്തും.

പെട്രോള്‍ വിലയുടെ 60 ശതമാനവും കേന്ദ്ര, സംസ്ഥാന നികുതികളാണ്. ഡീസല്‍ വിലയാകുേമ്ബാള്‍ 54 ശതമാനവും. കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ കേന്ദ്രം എക്സൈസ് തീരുവ ഉയര്‍ത്തിയ ശേഷം എണ്ണക്കമ്ബനികള്‍ പെട്രോള്‍ വില 21.58 രൂപയും ഡീസലിന് 19.18 രൂപയും കൂട്ടിയിട്ടുണ്ട്. ഒരു ലിറ്റര്‍ പെട്രോളിന് 32.90 രൂപയും 31.80 രൂപയുമാണ് കേന്ദ്രം എക്സൈസ് തീരുവ ചുമത്തുന്നത്. ഡീലര്‍ കമീഷനായി യഥാക്രമം 2.6 രൂപയും രണ്ടു രൂപയുമാണ് നല്‍കുന്നത്.

കോവിഡ് രണ്ടാം തരംഗത്തില്‍ മിക്ക സംസ്ഥാനങ്ങളും ലോക്ഡൗണ്‍ ഭാഗികമായി നടപ്പാക്കിയത്