Blog Post

Karanavars > News > International > ലാറക്ക് ദ്വീപിൽ യു.എസിന്റെ മിസൈൽാക്രമണം; പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതി

ലാറക്ക് ദ്വീപിൽ യു.എസിന്റെ മിസൈൽാക്രമണം; പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതി

പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഭരണകൂടം ഇറാനുമേൽ വീണ്ടും സൈനിക നടപടി ആരംഭിച്ചു. ഇന്നലെ  ഹോർമുസ് കടലിടുക്കിന് സമീപമുള്ള ലാറക്ക് ദ്വീപിലെ ഇറാന്റെ റോക്കറ്റ് ലോഞ്ചറുകൾ ലക്ഷ്യമിട്ടാണ് അമേരിക്കൻ സൈന്യം (സെൻട്രൽ കമാൻഡ് – സെന്റ്കോം) ആക്രമണം നടത്തിയത്. ഒരു മാസത്തോളമായി നിലനിന്നിരുന്ന വെടിനിർത്തൽ ധാരണയും സമാധാനാന്തരീക്ഷവുമാണ് ഈ പുതിയ നീക്കത്തോടെ തകർന്നത്.

കടലിടുക്കിൽ സമുദ്ര ഖനികൾ സ്ഥാപിക്കാനുള്ള ഇറാന്റെ റെവല്യൂഷണറി ഗാർഡ് സേനയുടെ നീക്കം കണ്ടെത്തിയതിനെ തുടർന്നാണ് ഈ മുൻകരുതൽ ആക്രമണമെന്ന് യു.എസ് വ്യക്തമാക്കി. അന്താരാഷ്ട്ര കപ്പൽ ചാലുകളുടെ സുരക്ഷ ഉറപ്പാക്കാനാണ് തങ്ങൾ ലിമിറ്റഡ് ആക്രമണം നടത്തിയതെന്നാണ് അമേരിക്കയുടെ വാദം. എന്നാൽ അമേരിക്കയുടേത് വലിയൊരു അബദ്ധമാണെന്നും ഇതിന് കനത്ത തിരിച്ചടി നൽകുമെന്നും ഇറാന്റെ റെവല്യൂഷണറി ഗാർഡ് മുന്നറിയിപ്പ് നൽകി.

ആക്രമണത്തിന് പിന്നാലെ ജോർദാനിലെ യു.എസ് സൈനിക താവളങ്ങൾക്ക് നേരെ ഇറാൻ ബാലിസ്റ്റിക് മിസൈലുകൾ തൊടുത്തുവിട്ടതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ജോർദാൻ വ്യോമാതിർത്തി കടന്ന മിസൈലുകളെ പ്രതിരോധ സേന തടഞ്ഞു. ആക്രമണത്തിൽ ഇറാനിൽ ചില ജീവഹാനികൾ സംഭവിച്ചതായും റിപ്പോർട്ടുകളുണ്ട്. സാമ്പത്തിക ഉപരോധങ്ങളിലൂടെ ഇറാനെ വരുതിയിലാക്കാൻ അമേരിക്ക ശ്രമിക്കുന്നതിനിടയിലുണ്ടായ ഈ പുതിയ സൈനിക ഏറ്റുമുട്ടൽ ആഗോളതലത്തിൽ എണ്ണവില വർദ്ധനവിനും കാരണമായിട്ടുണ്ട്. മേഖലയിൽ യുദ്ധഭീതി വീണ്ടും ശക്തമായതോടെ ലോകരാജ്യങ്ങൾ ആശങ്കയോടെയാണ് കാര്യങ്ങളെ നോക്കിക്കാണുന്നത്.

Leave a comment

Your email address will not be published. Required fields are marked *