Notice: Function _load_textdomain_just_in_time was called incorrectly. Translation loading for the papermag-extension domain was triggered too early. This is usually an indicator for some code in the plugin or theme running too early. Translations should be loaded at the init action or later. Please see Debugging in WordPress for more information. (This message was added in version 6.7.0.) in /home2/merabt14/public_html/wp-includes/functions.php on line 6131
ഹൈദരാബാദ് കൂട്ടബലാത്സംഗ കേസിലെ പ്രതികളെ വെടിവെച്ച്‌ കൊലപ്പെടുത്തിയത് വ്യാജ ഏറ്റുമുട്ടലിലൂടെയെന്ന് റിപ്പോര്‍ട്ട് - Karanavars

Blog Post

Karanavars > News > latest news > ഹൈദരാബാദ് കൂട്ടബലാത്സംഗ കേസിലെ പ്രതികളെ വെടിവെച്ച്‌ കൊലപ്പെടുത്തിയത് വ്യാജ ഏറ്റുമുട്ടലിലൂടെയെന്ന് റിപ്പോര്‍ട്ട്

ഹൈദരാബാദ് കൂട്ടബലാത്സംഗ കേസിലെ പ്രതികളെ വെടിവെച്ച്‌ കൊലപ്പെടുത്തിയത് വ്യാജ ഏറ്റുമുട്ടലിലൂടെയെന്ന് റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: ഹൈദരാബാദില്‍ മൃഗഡോക്ടറെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ നാല് പ്രതികളെ കൊലപ്പെടുത്തിയത് വ്യാജ ഏറ്റുമുട്ടലിലൂടെയെന്ന് സുപ്രീം കോടതി നിയോഗിച്ച സമിതി.10 പോലീസുകാര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നും സമിതി ശുപാര്‍ശ ചെയ്യുന്നുണ്ട്. കേസില്‍ മൂന്നംഗ അന്വേഷണ കമ്മിഷന്റെ സീല്‍ ചെയ്ത കവര്‍ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കും. തുടര്‍ നടപടികള്‍ക്കായി വിഷയം തെലങ്കാന ഹൈക്കോടതിയിലേക്ക് മാറ്റി.

റിപ്പോര്‍ട്ട് മുദ്രവച്ച കവറില്‍ സൂക്ഷിക്കണമെന്ന മുതിര്‍ന്ന അഭിഭാഷകന്‍ ശ്യാം ദിവാന്റെ വാദങ്ങള്‍ ചീഫ് ജസ്റ്റിസ് എന്‍ വി രമണ, ജസ്റ്റിസുമാരായ സൂര്യകാന്ത്, ഹിമ കോഹ്‌ലി എന്നിവരടങ്ങിയ ബെഞ്ച് അംഗീകരിച്ചില്ല. ‘ഇത് ഏറ്റുമുട്ടല്‍ കേസുമായി ബന്ധപ്പെട്ടതാണ്. ഇവിടെ സൂക്ഷിക്കാന്‍ ഒന്നുമില്ല. ഒരാള്‍ കുറ്റക്കാരനാണെന്ന് കമ്മീഷന്‍ കണ്ടെത്തിയിട്ടുണ്ട്. വിഷയം ഹൈക്കോടതിയിലേക്ക് അയക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു‘, ബെഞ്ച് പറഞ്ഞു.

സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് (റിട്ടയേര്‍ഡ് മുതല്‍) വി എസ് സിര്‍പുര്‍ക്കര്‍ അധ്യക്ഷനായ കമ്മീഷനാണ് നാല് പ്രതികളുടെ ഏറ്റുമുട്ടല്‍ കൊലപാതകം അന്വേഷിച്ചത്. ജസ്റ്റിസ് സിര്‍പുര്‍ക്കര്‍ അന്വേഷണ സമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ബെഞ്ചിലെ ജഡ്ജിമാര്‍ക്ക് നല്‍കാന്‍ രജിസ്ട്രിയോട് നിര്‍ദേശിച്ചിരുന്നു.

മൃഗഡോക്ടറെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതികളെ ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തിയത് സംബന്ധിച്ച കേസില്‍ വിശദമായ അന്വേഷണം നടത്തി അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വി എസ് സിര്‍പുര്‍ക്കര്‍ അധ്യക്ഷനായ കമ്മീഷനോട് സുപ്രീം കോടതി ആവശ്യപ്പെട്ടിരുന്നു. ആറ് മാസത്തെ സമയമായിരുന്നു ഇതിനായി അനുവദിച്ചിരുന്നത്. ഏറ്റുമുട്ടലിലേക്ക് നയിച്ച സാഹചര്യങ്ങള്‍ അന്വേഷിക്കാനായി 2019 ഡിസംബര്‍ 12 ന് സിര്‍പുര്‍ക്കര്‍ പാനല്‍ രൂപീകരിച്ചു. മുന്‍ ബോംബെ ഹൈക്കോടതി ജഡ്ജി രേഖ സോണ്ടൂര്‍ ബല്‍ഡോട്ട, മുന്‍ സിബിഐ ഡയറക്ടര്‍ ഡി ആര്‍ കാര്‍ത്തികേയന്‍ എന്നിവരാണ് കമ്മീഷനിലെ മറ്റ് അംഗങ്ങള്‍.

ബന്ധപ്പെട്ട പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ട് അഭിഭാഷകരായ ജി എസ് മണി, പ്രദീപ് കുമാര്‍ യാദവ് എന്നിവരും അഭിഭാഷകന്‍ എം എല്‍ ശര്‍മയും സുപ്രീം കോടതിയില്‍ രണ്ട് ഹര്‍ജികള്‍ സമര്‍പ്പിച്ചിരുന്നു. ഏറ്റുമുട്ടല്‍ വ്യാജമാണെന്നും സംഭവത്തില്‍ ഉള്‍പ്പെട്ട പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്നും മണിയും യാദവും സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജിയില്‍ ആവശ്യപ്പെട്ടു.

ഏറ്റുമുട്ടലിലാണ് പ്രതികള്‍ കൊല്ലപ്പെട്ടതെന്ന് തെലങ്കാന പോലീസ് പറഞ്ഞു. അന്വേഷണത്തിന്റെ ഭാഗമായി തെളിവുകള്‍ ശേഖരിക്കാന്‍ പ്രതികളെ കുറ്റകൃത്യം നടന്ന സ്ഥലത്തെത്തിച്ചപ്പോള്‍ ഇവര്‍ ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചുവെന്നും, പോലീസുകാരെ ആക്രമിച്ചുവെന്നുമായിരുന്നു പോലീസ് പറഞ്ഞത്. 2019 നവംബറില്‍ വെറ്ററിനറി ലേഡി ഡോക്ടറെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ നാല് പ്രതികളായ മുഹമ്മദ് ആരിഫ്, ചിന്തകുണ്ട ചെന്നകേശവുലു, ജോലു ശിവ, ജൊല്ലു നവീന്‍ എന്നിവരെയാണ് പോലീസ് വെടിവെച്ച്‌ കൊലപ്പെടുത്തിയത്.

Leave a comment

Your email address will not be published. Required fields are marked *