കൊല്ലം: വിസ്മയക്കേസില് പ്രതി കിരണ്‍കുമാറിനെതിരെ കുറ്റപത്രത്തില്‍ ഉള്‍പ്പെടാത്ത ഡിജിറ്റല്‍ തെളിവുകള്‍.
കുറ്റപത്രം സമര്‍പ്പിക്കുമ്ബോള്‍ കിരണ്‍കുമാറിന്റെയും വിസ്മയയുടെയും മൊബൈല്‍ ഫോണുകളുടെ ശാസ്ത്രീയ പരിശോധനഫലം ലഭിച്ചിരുന്നില്ല. ഇരുവരുടെയും ഫോണില്‍ റെക്കോഡിങ് സംവിധാനമുണ്ടായിരുന്നു. ശാസ്ത്രീയ പരിശോധനയില്‍ വിവാഹ കാലഘട്ടം മുതലുള്ള ഫോണ്‍ സംഭാഷണം ലഭിച്ചിട്ടുണ്ട്.
വില കൂടിയ കാര്‍ സ്ത്രീധനമായി ആവശ്യപ്പെടുന്നതുള്‍പ്പടെ സംഭാഷണത്തിലുണ്ട്. പ്രതിഭാഗത്തിന്റെ വാദങ്ങള്‍ പുതിയ തെളിവുകളിലൂടെ ഖണ്ഡിക്കാന്‍ കഴിയുമെന്നാണ് പ്രോസിക്യൂഷന്റെ പ്രതീക്ഷ.
പ്രതിഭാഗത്തിന്റെ ആരോപണം വിസ്മയയുടെ പിതാവ് നിഷേധിച്ചു
കൊല്ലം: വിസ്മയക്ക് എവിടെയെങ്കിലും പോകണമെങ്കില്‍ പുതിയ കാറില്ലെങ്കില്‍ നാണക്കേടാകുമെന്നതിനാല്‍ പ്രതി കിരണ്‍കുമാറിന്റെ തലയില്‍ കെട്ടിവെച്ചതാണ് കാര്‍ എന്ന പ്രതിഭാഗത്തിന്റെ ആരോപണം സാക്ഷി വിസ്മയയുടെ പിതാവ് ത്രിവിക്രമന്‍ നായര്‍ നിഷേധിച്ചു.
കൊല്ലം അഡീഷനല്‍ സെഷന്‍സ് ജഡ്ജി കെ.എന്‍. സുജിത്തിനു മുമ്ബാകെ നടക്കുന്ന എതിര്‍വിസ്താരത്തിലാണ് ത്രിവിക്രമന്‍ നായര്‍ പ്രതിഭാഗം ആരോപണങ്ങള്‍ നിഷേധിച്ചത്. മകന്റെ വിവാഹം വിളിക്കാന്‍ വരണമെന്ന് കിരണിനെ വിസ്മയ മുഖാന്തരം അറിയിെച്ചന്നും എന്നാല്‍, വരാത്തതുകൊണ്ടുള്ള വിരോധംകൊണ്ടാണ് വിസ്മമയയെ വീട്ടിലേക്ക് വിളിച്ചുകൊണ്ടു പോയതെന്നുമുള്ള ചോദ്യവും നിരസിച്ചു. കിരണിന്റെ സമ്മതപ്രകാരം വിസ്മയ കിരണിനെ ഫോണ്‍ വിളിച്ച് അനുവാദം വാങ്ങിയിട്ടാണ് പോയതെന്ന ചേദ്യത്തിനു തനിക്കറിയില്ലെന്നാണ് മൊഴി.
2021 ജനുവരി 11 നു വിസ്മയയും കിരണും തമ്മിലുള്ള സംഭാഷണം കോടതിയില്‍ കേള്പ്പിച്ചതില് അത് ഇരുവരും തമ്മിലുള്ളതാണെന്ന് തിരിച്ചറിഞ്ഞു. പ്രതിക്കു വേണ്ടി അഡ്വ. പ്രതാപചന്ദ്രന് പിള്ളയുടെ എതിര്‍വിസ്താരം ബുധനാഴ്ചയും തുടരും.