Blog Post

Karanavars > News >

തന്റെ പേര്‌ ഉപയോഗിക്കുന്നത്‌ തടയണം; മാതാപിതാക്കള്‍ക്കെതിരെ നടന്‍ വിജയ്‌ കോടതിയില്‍

ചെന്നൈ > പൊതുജനങ്ങളെ സംഘടിപ്പിക്കാനോ യോഗങ്ങള്‍ നടത്താനോ തന്റെ പേര് ഉപയോഗിക്കരുത് എന്നാവശ്യപ്പെട്ട് തമിഴ്നടന്‍ വിജയ് മദ്രാസ് ഹൈക്കോടതിയില്‍. മാതാപിതാക്കള്‍ക്കും മറ്റ് ഒമ്ബത് പേര്‍ക്കെതിരെയുമാണ് വിജയ് കോടതിയെ സമീപിച്ചത്. പിതാവ് എസ് എ ചന്ദ്രശേഖര്‍, മാതാവ് ശോഭ, ബന്ധുവും ആരാധകരുടെ സംഘടനയായ ‘വിജയ് മക്കള്‍ ഇയക്കം’ ഭാരവാഹിയുമായ പത്മനാഭന്‍, സംഘടനയുടെ 8 ഭാരവാഹികള്‍ എന്നിവര്‍ക്കെതിരെയാണ് നടന്‍ കോടതി നടപടി ആവശ്യപ്പെട്ടത്. വിജയ് രാഷ്ട്രീയത്തില്‍ ഇറങ്ങുമെന്ന് ചന്ദ്രശേഖര്‍ പ്രഖ്യാപിച്ചിരുന്നു. വിജയ് മക്കള്‍ ഇയക്കത്തെ രാഷ്ട്രീയ പാര്‍ടിയായി പ്രഖ്യാപിച്ച്‌ തെരഞ്ഞെടുപ്പ് കമീഷനില്‍ […]

Read More

സംസ്ഥാനത്ത് തിയേറ്ററുകള്‍ തുറന്നു

കൊച്ചി: കോവിഡ് ലോക്ഡൗണിനു ശേഷം മലയാളത്തിന്റെ വെള്ളിത്തിര വീണ്ടും തെളിഞ്ഞു. വിജയ്യുടെ തമിഴ്‌ ചിത്രമായ മാസ്റ്റര്‍ പ്രദര്‍ശിപ്പിക്കാനായി തിയേറ്ററുകള്‍ ഇന്ന് തുറന്നു. കോവിഡ് നിര്‍ദേശങ്ങള്‍ പാലിച്ച്‌ 9 മണിക്കാണ് ഫസ്റ്റ് ഷോ ആരംഭിച്ചത്. സംസ്ഥാനത്തെ 670 സ്‌ക്രീനുകളില്‍ അഞ്ഞൂറെണ്ണത്തിലായി ആണ് ആദ്യദിനത്തില്‍ പ്രദര്‍ശനം നടക്കുക. അടുത്തയാഴ്ച മലയാളചിത്രമായ വെള്ളം ഉള്‍പ്പെടെയുള്ളവയുടെ റിലീസ് വരുന്നതോടെ കൂടുതല്‍ സ്ക്രീനുകളില്‍ പ്രദര്‍ശനമുണ്ടാകുമെന്നാണ് സൂചന. വലിയൊരു ഇടവേളയ്ക്കുശേഷമാണ് തിയേറ്ററുകള്‍ തുറക്കുന്നത്. അതുകൊണ്ടു തന്നെ ഒട്ടേറെ പ്രശ്‌നങ്ങളെ നേരിടാനുണ്ടായിരുന്നുവെന്നാണ് തിയേറ്റര്‍ ഉടമകള്‍ പറയുന്നത്. ഇത്രയുംകാലം അടച്ചിട്ട […]

Read More

കണക്കുകളില്‍ വൈരുദ്ധ്യമെന്ന് ആദായനികുതി വകുപ്പ്; വിജയിയെ ചോദ്യംചെയ്യുന്നത് തുടരുന്നു

ചെന്നൈ: സിനിമ ബിഗിലുമായി ബന്ധപ്പെട്ട കണക്കുകളില്‍ വൈരുദ്ധ്യമെന്ന് ആദായനികുതി വകുപ്പ്. നിര്‍മ്മാതാക്കളുടെ കണക്കും നടന്‍ വിജയിയുടെ പക്കലുള്ള രേഖകളും തമ്മില്‍ വൈരുദ്ധ്യമെന്നാണ് ആദാനയനികുതി വകുപ്പ് പറയുന്നത്. വിജയിയെ ചോദ്യംചെയ്യുന്നത് 16 മണിക്കൂര്‍ പിന്നിട്ടു. ബുധനാഴ്ച്ച വൈകീട്ടായിരുന്നു വിജയിയെ സംഘം കസ്റ്റഡിയിലെടുത്തത്. ബിഗില്‍ സിനിമയുടെ നിര്‍മ്മാതാക്കളായ എ.ജി.എസ് ഗ്രൂപ്പിന്റെ ഓഫീസുകളില്‍ ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തിയതിന് പിന്നാലെയായിരുന്നു നടപടി. നെയ്വേലി കടലൂരിലെ സിനിമാ സെറ്റില്‍ വെച്ചാണ് വിജയിയെ ചോദ്യം ചെയ്യുന്നതിനുള്ള നോട്ടിസ് നല്‍കിയത്. തുടര്‍ന്ന് ഇദ്ദേഹത്തെ ചോദ്യം […]

Read More