Notice: Function _load_textdomain_just_in_time was called incorrectly. Translation loading for the papermag-extension domain was triggered too early. This is usually an indicator for some code in the plugin or theme running too early. Translations should be loaded at the init action or later. Please see Debugging in WordPress for more information. (This message was added in version 6.7.0.) in /home2/merabt14/public_html/wp-includes/functions.php on line 6131
തൊണ്ടിമുതൽ കേസിൽ ആന്റണി രാജു കുറ്റക്കാരൻ; മൂന്ന് വർഷം തടവ്. - Karanavars

Blog Post

Karanavars > News > Keralam > തൊണ്ടിമുതൽ കേസിൽ ആന്റണി രാജു കുറ്റക്കാരൻ; മൂന്ന് വർഷം തടവ്.
തൊണ്ടിമുതൽ കേസിൽ ആന്റണി രാജു കുറ്റക്കാരൻ; മൂന്ന് വർഷം തടവ്.

തൊണ്ടിമുതൽ കേസിൽ ആന്റണി രാജു കുറ്റക്കാരൻ; മൂന്ന് വർഷം തടവ്.

​നെടുമങ്ങാട്: മൂന്ന് പതിറ്റാണ്ടിലേറെ നീണ്ടുനിന്ന നിയമപോരാട്ടത്തിനൊടുവിൽ തൊണ്ടിമുതൽ തിരിമറി കേസിൽ മുൻ മന്ത്രിയും എം.എൽ.എയുമായ ആന്റണി രാജു കുറ്റക്കാരനാണെന്ന് കോടതി വിധിച്ചു. നെടുമങ്ങാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ശനിയാഴ്ച ഉച്ചയോടെ ഈ നിർണായക വിധി പ്രസ്താവിച്ചത്. കേസിലെ രണ്ടാം പ്രതിയായ ആന്റണി രാജുവിനും ഒന്നാം പ്രതിയായ മുൻ കോടതി ജീവനക്കാരൻ ജോസ് സെബാസ്റ്റ്യനും മൂന്ന് വർഷം തടവും പിഴയുമാണ് കോടതി ശിക്ഷ വിധിച്ചത്.

1990-ൽ തിരുവനന്തപുരം വിമാനത്താവളത്തിൽ മയക്കുമരുന്നുമായി പിടിയിലായ ആൻഡ്രൂ സാൽവദോർ എന്ന ഓസ്‌ട്രേലിയൻ പൗരനെ രക്ഷിക്കാൻ വേണ്ടി കോടതിയിലെ തൊണ്ടിമുതലായ അടിവസ്ത്രത്തിൽ കൃത്രിമം കാണിച്ചു എന്നതാണ് കേസിനാധാരമായ സംഭവം. അന്ന് അഭിഭാഷകനായിരുന്ന ആന്റണി രാജു, കോടതി ഉദ്യോഗസ്ഥന്റെ സഹായത്തോടെ തൊണ്ടിമുതൽ പുറത്തെടുത്ത് വെട്ടിത്തയ്ച്ച് വലിപ്പം കുറച്ചുവെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ഈ മാറ്റം കാരണം അടിവസ്ത്രം പ്രതിക്ക് പാകമാകില്ലെന്ന് കണ്ട് ഹൈക്കോടതി വിദേശിയെ വെറുതെ വിട്ടിരുന്നു. എന്നാൽ വർഷങ്ങൾക്ക് ശേഷം ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടന്ന അന്വേഷണത്തിലാണ് ഗൂഢാലോചന പുറത്തായത്.

ഗൂഢാലോചന, വ്യാജരേഖ ചമയ്ക്കൽ, തെളിവ് നശിപ്പിക്കൽ, വിശ്വാസവഞ്ചന തുടങ്ങിയ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയിരുന്നത്. രണ്ട് വർഷത്തിൽ കൂടുതൽ ശിക്ഷ ലഭിച്ച സാഹചര്യത്തിൽ ആന്റണി രാജുവിന് എം.എൽ.എ സ്ഥാനം നഷ്ടമാകാൻ സാധ്യതയുണ്ട്. വിധി രാഷ്ട്രീയ കേരളത്തിൽ വലിയ ചർച്ചകൾക്കാണ് വഴിതുറന്നിരിക്കുന്നത്. നിലവിൽ വിധി മരവിപ്പിക്കാനും ഉപരി കോടതിയെ സമീപിക്കാനുമുള്ള നടപടികൾ പ്രതിഭാഗം ആരംഭിച്ചിട്ടുണ്ട്.

Leave a comment

Your email address will not be published. Required fields are marked *