Notice: Function _load_textdomain_just_in_time was called incorrectly. Translation loading for the papermag-extension domain was triggered too early. This is usually an indicator for some code in the plugin or theme running too early. Translations should be loaded at the init action or later. Please see Debugging in WordPress for more information. (This message was added in version 6.7.0.) in /home2/merabt14/public_html/wp-includes/functions.php on line 6131
ചിക്കൻ കൂട്ടാൻ ഇനി 'പൊള്ളും'; സംസ്ഥാനത്ത് കോഴിയിറച്ചി വിലയിൽ വൻ വർധന - Karanavars

Blog Post

Karanavars > News > Chickenprice > ചിക്കൻ കൂട്ടാൻ ഇനി ‘പൊള്ളും’; സംസ്ഥാനത്ത് കോഴിയിറച്ചി വിലയിൽ വൻ വർധന
ചിക്കൻ കൂട്ടാൻ ഇനി 'പൊള്ളും';

ചിക്കൻ കൂട്ടാൻ ഇനി ‘പൊള്ളും’; സംസ്ഥാനത്ത് കോഴിയിറച്ചി വിലയിൽ വൻ വർധന

തിരുവനന്തപുരം: സംസ്ഥാനത്ത് കോഴിയിറച്ചി വില കുതിച്ചുയരുന്നത് സാധാരണക്കാരന്റെ കുടുംബ ബജറ്റ് താളം തെറ്റിക്കുന്നു. ക്രിസ്മസും പുതുവത്സരവും കഴിഞ്ഞിട്ടും വില താഴാത്തത് ജനങ്ങളെയും ഹോട്ടൽ വ്യാപാരികളെയും ഒരുപോലെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. രണ്ടാഴ്ച മുമ്പ് 180 മുതൽ 200 രൂപ വരെയായിരുന്ന ബ്രോയിലർ ചിക്കൻ വില ഇപ്പോൾ പലയിടങ്ങളിലും 280 കടന്ന് 300 രൂപയിലേക്ക് അടുക്കുകയാണ്. കോഴിക്കോട്, വയനാട് തുടങ്ങിയ ജില്ലകളിലാണ് വിലയിൽ വലിയ വർധനവ് രേഖപ്പെടുത്തിയിരിക്കുന്നത്.

തമിഴ്‌നാട്ടിൽ നിന്നുള്ള കോഴികളുടെ വരവ് കുറഞ്ഞതും കേരളത്തിലെ ഫാമുകളിൽ ഉൽപാദനം ഇടിഞ്ഞതുമാണ് പെട്ടെന്നുള്ള വിലക്കയറ്റത്തിന് കാരണമായി പറയുന്നത്. കോഴിത്തീറ്റയുടെയും മരുന്നുകളുടെയും വില വർധിച്ചതിനാൽ ചെറുകിട കർഷകർ ഉൽപാദനം കുറച്ചതും വിപണിയെ ബാധിച്ചു. എന്നാൽ, വൻകിട ഫാമുടമകൾ കൃത്രിമ ക്ഷാമം സൃഷ്ടിച്ച് വില ഉയർത്തുകയാണെന്ന് ചില്ലറ വ്യാപാരികൾ ആരോപിക്കുന്നു. സർക്കാർ ഉടൻ ഇടപെട്ടില്ലെങ്കിൽ കച്ചവടം നിർത്തിവെച്ച് പ്രതിഷേധിക്കാനാണ് വ്യാപാരികളുടെ തീരുമാനം.

ഇറച്ചി വിലയ്ക്ക് പിന്നാലെ കോഴിമുട്ട വിലയും വർധിച്ചിട്ടുണ്ട്. ചില്ലറ വിപണിയിൽ ഒരു മുട്ടയ്ക്ക് 7 മുതൽ 8 രൂപ വരെയാണ് നിലവിലെ വില. കോഴിയിറച്ചി വില ഉയർന്നതോടെ ഹോട്ടലുകളിൽ വിഭവങ്ങളുടെ വില കൂട്ടേണ്ടി വരുമെന്ന ആശങ്കയിലാണ് ഉടമകൾ. വില വർദ്ധിപ്പിച്ചാൽ ആവശ്യക്കാർ കുറയുമോ എന്ന ഭയത്തിലാണ് പലരും. ഇതേ രീതിയിൽ വില ഉയർന്നാൽ സാധാരണക്കാരന്റെ ഭക്ഷണക്രമത്തിൽ നിന്ന് ചിക്കൻ വിഭവങ്ങൾ പുറത്താകുന്ന സാഹചര്യം ഉണ്ടാകുമെന്ന് ഉപഭോക്താക്കൾ പരാതിപ്പെടുന്നു.

Leave a comment

Your email address will not be published. Required fields are marked *