Notice: Function _load_textdomain_just_in_time was called incorrectly. Translation loading for the papermag-extension domain was triggered too early. This is usually an indicator for some code in the plugin or theme running too early. Translations should be loaded at the init action or later. Please see Debugging in WordPress for more information. (This message was added in version 6.7.0.) in /home2/merabt14/public_html/wp-includes/functions.php on line 6131
ആലപ്പുഴയിൽ അക്വേറിയത്തിൽ ഗൃഹനാഥനെ മരിച്ച നിലയിൽ കണ്ടെത്തി; കൊലപാതകമെന്ന് സ്ഥിരീകരണം, രണ്ടുപേർ അറസ്റ്റിൽ - Karanavars

Blog Post

Karanavars > News > Uncategorized > ആലപ്പുഴയിൽ അക്വേറിയത്തിൽ ഗൃഹനാഥനെ മരിച്ച നിലയിൽ കണ്ടെത്തി; കൊലപാതകമെന്ന് സ്ഥിരീകരണം, രണ്ടുപേർ അറസ്റ്റിൽ

ആലപ്പുഴയിൽ അക്വേറിയത്തിൽ ഗൃഹനാഥനെ മരിച്ച നിലയിൽ കണ്ടെത്തി; കൊലപാതകമെന്ന് സ്ഥിരീകരണം, രണ്ടുപേർ അറസ്റ്റിൽ

ആലപ്പുഴ: ആലപ്പുഴയിൽ ഒരു ഗൃഹനാഥനെ അക്വേറിയത്തിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പൊലീസിന് ക്രൂര കൊലപാതകമെന്ന് സംശയം. 52 വയസുകാരനായ തോണ്ടൻകുളങ്ങര വാർഡ് കിളയാംപറമ്പ് വീട്ടിൽ മുഹമ്മദ് കുഞ്ഞിന്‍റെ മകൻ കബീറാണ് (52) കഴിഞ്ഞ ദിവസം അക്വേറിയത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. പ്രാഥമിക പരിശോധനകൾക്ക് ശേഷം കൊലപാതകമാണെന്ന് സ്ഥിരീകരിച്ച പൊലീസിന്, ഈ കേസിൽ ബന്ധം ഉള്ളതായി കണ്ടെത്തിയ രണ്ട് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു.അവലൂക്കുന്ന്​ കിഴക്കേടത്ത് വീട്ടിൽ കുഞ്ഞുമോൻ (57)
ആര്യാട് സൗത്ത് 10ാം വാർഡിൽ മുരിക്കുലം വീട്ടിൽ നവാസ് (52) എന്നിവരെയാണ് നോർത്ത് സി.ഐ എസ്. സജികുമാറിന്‍റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ്​ ചെയ്തത്.

ശനിയാഴ്ച വൈകീട്ട് അഞ്ചോടെയാണ് സംഭവം. കബീർ തനിച്ചാണ് താമസിക്കുന്നത്. മൂവരും ചേർന്ന് സംഭവ ദിവസം മദ്യപിച്ചിരുന്നു. കബീറിന്‍റെ ബൈക്ക് വിൽക്കാൻ
മുൻകൂർ 2000 രൂപ വാങ്ങിയിരുന്നു. മദ്യപിക്കുന്നതിനിടെ ഇതേച്ചൊല്ലി വാക്​തർക്കം ഉണ്ടായി. കബീറിനെ ഇരുവരും ചേർന്ന് തള്ളി. സമീപത്തെ അക്വേറിയത്തിൽ കബീർ ഇടതുവശം അടിച്ച് വീണു. ഈ ഭാഗത്ത് ആഴത്തിൽ മുറിവുണ്ടായി. ഇതിൽനിന്ന് ചോരവാർന്ന നിലയിൽ കിടക്കുന്ന വിവരം ഇരുവരും പൊലീസിനെ അറിയിചിരുന്നു. ആശുപത്രിയിൽ എത്തിക്കാൻ പൊലീസ് ഇവരോട്​ പറഞ്ഞു. പൊലീസും സ്ഥലത്ത് എത്തി.

വിശദമായ അന്വേഷണം നടത്തുന്നതിനോടൊപ്പം, ഈ കൊലപാതകത്തിന് പിന്നിൽ എന്താണ് കാരണം എന്നറിയാൻ ശ്രമിക്കുകയാണ് അന്വേഷണസംഘം.പ്രദേശവാസികളും ബന്ധുക്കളും അമ്പരപ്പോടെ ഈ സംഭവവികാസങ്ങളെ സമീപിക്കുമ്പോൾ, ഇതുവരെ പുറത്തുവന്ന വിവരങ്ങൾ കൂടുതൽ സംശയങ്ങൾക്കിടയാക്കുകയാണ്.

Leave a comment

Your email address will not be published. Required fields are marked *